ആലുവ: സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു.
നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ പള്ളിക്കര സ്വദേശി പ്രസാദ് ഉൾപ്പെടെ നാലു പേരിൽ രണ്ടു പേർ വെന്റിലേറ്ററിലും ഒരാൾ ഐസിയുവിലും ഒരാൾ സർജിക്കൽ ഐസിയുവിലുമാണ്. 28 പേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. നാലു പേരെ ആലുവ കാർമൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് എടത്തല എസ്ഒഎസ് വളവിലായിരുന്നു അപകടം. ആലുവയിൽ നിന്ന് പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്. ബസിൽ വനിതകളും വിദ്യാർഥികളുമടക്കം 33 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് മുന്നിലിരുന്നവർക്കാണ് ഗുരുതര പരിക്കേറ്റത്.
ഐശ്വര്യ മണി (28), ജെസ്മ (24), ഏലിയാമ്മ (86), ബസ് ഡ്രൈവര്‍ പ്രസാദ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ബീന പോള്‍ (64), ബിജി ശിവന് (59), റോസി ആന്റണി (68), മീവ (21), രസ്ന (42), ലൈല (60), പ്രേഷ്മ (30), ലീല (68), ജോവാഷ് (12), ഷാജന് (52), കൃഷ്ണപ്രിയ (22), ജിപ്സണ്‍ പോള്‍ (43), മിസ്രിയ റമീസ് (25), ഉഷ (64), സൈറ ബാനു (26), ഡിലോയ് (44), സുബീഷ് (43), ജുവല്സണ് (21), റാണി (55), മേരി ജോസഫ് (79), മിഥുന് (36), ജോളി (56), പോള്‍ (65), സ്കറിയ (68), ജോര്‍ജ് ജേക്കബ് (66), സുനിത (43), ശ്യാമ ശിവദാസന്‍ (37), കെ.കെ. ജിമ്മി (50) എന്നിവർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ അന്‍വര്‍ സാദത്ത് എംഎല്‍എ രാജഗിരി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.